Thursday, May 24, 2012

മഞ്ഞുകാലത്തെ ഉറക്കം

മാനത്തു പൂത്തൊരു മഞ്ഞിന്‍ പുതപ്പില്‍
മാരിക്കാറുകള്‍ കണ്ടില്ല നൂനം
മാനത്തു പൂക്കുന്ന മഞ്ഞൊന്നു കാണുവാന്‍
മാമകചിത്തം കൊതിച്ചില്ല തെല്ലും

മാമരം കോച്ചും തണുപ്പാണതെങ്കിലും
രാത്രിയില്‍ നിദ്രയോ സൌഖ്യത്തിന്‍ ദായകം
മഞ്ഞുള്ള രാത്രിതന്‍ ചാരുതയോടു ഞാന്‍
മഞ്ഞു കാലത്തിന്റെ മാറില്‍ക്കിടന്നേവം
നിദ്രയില്‍ സൌഖ്യത്തിന്‍ ചാരുത കണ്ടു
നല്ല പുതപ്പിന്റെ ഉള്ളില്‍ കിടന്നു
നല്ലൊരു നിദ്രയെ പുല്കിയെന്‍ ഹൃത്തം
നന്ദി പറയുന്നു മഞ്ഞു കാലത്തിനു
സ്വപ്നത്തില്‍ ഞാനൊരു യാത്ര തിരിച്ചു
സഹ്യനേം ഹിമവാനേം കണ്ടങ്ങ്‌ ചുറ്റി
മാനത്തു കൂടങ്ങോടിയ നേരം
മാലോകരൊക്കെയും വണ്ണമുറക്കത്തില്‍
കാണുന്നു പക്ഷിമ്രിഗാദികള്‍ ആ രാവില്‍
നിദ്രതന്‍ സൌഖ്യത്തെ ആവോളം ആശിച്ചു
ആസ്വദിച്ചാവോളം ആ നല്ല നിദ്രയെ
ആനന്ദം ആനന്ദം ആണവയ്ക്കെല്ലാമേ
കമ്പിളിപ്പുതപ്പില്‍ ഏകനായ് ഞാനൊരു
നിദ്രാടനത്തിന്റെ വാതില്‍ക്കല്‍ എത്തിയോ
ഇല്ലെന്നുറച്ചു കൊണ്ടാമഞ്ഞു രാവില്‍ ഞാ-
നുള്ളം നിറഞ്ഞുള്ള ധ്യാനസ്ഥിതനായി

രാത്രിയില്‍ ചീവീട് ശബ്ദമുഖരിതം
പ്രേതത്തിന്‍ യാമങ്ങള്‍ എന്നതു  പോലവേ
യാമങ്ങള്‍ ഓരോന്നടര്ന്നങ്ങു വീഴവെ
പുലര്‍കാല യാമവും വന്നു ക്ഷണത്തിലും
പുലര്‍കാലമഞ്ഞിന്‍ കുളിരേറ്റു ഞാനൊരു
പുത്തനുണ ര്‍വിന്റെ പാതിമയക്കത്തില്‍
അര്‍ക്കന്റെ രശ്മികള്‍ തൊട്ടുനര്‍ത്തീടവേ
ഉണര്‍ന്നൂ ഞാനാ മഞ്ഞിന്‍ പ്രഭാതത്തില്‍

മാനത്തു പൂത്തൊരു മഞ്ഞിന്‍ പുതപ്പില്‍ ......
  

കുടുംബ പ്രാര്‍ഥന

പണ്ടൊരു കാലം പ്രാര്‍ഥനയെന്നൊരു
ചിട്ടയിലുള്ളോരിരവുകളധികം
അച്ഛനുമമ്മയുമെത്രതിരക്കാണെങ്കിലു
മക്ഷണമാത്രയിലുള്ളൊരു
പ്രാര്‍ഥനയെന്നോരാധ്യാനത്തില്‍
ഉത്തമ മാതൃക കാട്ടിക്കൊണ്ടാ
മക്കള്കെന്നും വഴിയായി നിന്നു
ചിട്ടകളനവധി, ചട്ടങ്ങള്ക്കോ
ഒട്ടും പഞ്ഞം കാന്മാനില്ലാ
തങ്ങിനെ പ്രാര്‍ഥന കേള്‍ക്കാമവിടെ

മക്കള്‍ പ്രാര്‍ഥന ചൊല്ലുന്നേരം
കല പില, ചല പില പാടില്ലവിടെ
കൃത്യതയുള്ളൊരു സമയത്തില്‍ ആ
വീട്ടില്‍ പ്രാര്‍ഥന ചൊല്ലീടേണം
മനമൊരുതപസ്സില്‍ പോയാല്‍ പിന്നെ
മാനസ സീമയില്‍ യാചനയായി
വീട്ടില്‍ പ്രാര്‍ഥന ചൊല്ലുന്നേരം
പലവിധ ചിന്തകള്‍ പാടില്ലെന്നും
രോഗം മാറാന്‍, പീഡകള്‍ മാറാന്‍
നല്ലൊരു ഗൃഹമായി മാറീടാനും
നിത്യ പ്രാര്‍ഥന ആയുധമായി
ട്ടാശിച്ചുള്ളോരെത്ര ദിനങ്ങള്‍
നമ്മുടെ പൂര്‍വികര്‍ മാതൃകയായി
ട്ടേവം സത്യം തന്നാണെന്നും

ഇന്നൊരു കാലം പ്രാര്‍ഥയെന്നൊരു
ചിട്ടകളിധികം കാണ്മാനില്ല
ചിന്തകളനവധി, ജോലികളനവധി
അച്ഛനുമമ്മയും എത്തീടാനോ
നല്ലൊരു പ്രാര്‍ഥന ചൊല്ലീടാനോ
ആര്‍ക്കും നേരം ഇല്ലേ ഇല്ല
ആര്ജിക്കുന്നൊരു പണവും ഒരുനാള്‍
ആശക്കൊത്തോരൈശ്യര്യത്തെ
തന്നില്ലെന്നു വരാമെന്നോരുനാള്‍
ചിന്തിക്കുന്നൊരു കാലം കാണാം
എന്നുമരൂപി, ശാന്തിയുമഖിലം
എന്നും സന്ധ്യക്കാകാം പ്രാര്‍ഥന

Wednesday, May 2, 2012

ജനനവും മരണവും

അമ്മയുടെ ഉദരമെന്ന പളുങ്ക്പാത്രമുള്ളില്‍ നാം
അറിഞ്ഞിടാതെ നിനച്ചിടാതെ ജനിച്ചിടുന്നിഹത്തിലും
ജനിച്ചുവെന്ന കാരണവും ജീവിതത്തിനാക്കമായ്
ജനിച്ചിടുന്ന മക്കള്‍ നാം ധരിത്രിയില്‍ സജീവവും
പഠിച്ചിടുന്നു ജീവിതത്തില്‍ പലതരത്തിലനുഭവം
പഠിച്ചിടാത്ത ഭാഗമൊക്കെ അനുഭവത്തില്‍ വന്നിടും
ശിശുവിരുന്നു പഠിക്കുമെങ്കില്‍ പഠനമാദ്യമനുഭവം
പഠനമെന്ന മുള്ളിനെ നാം നല്ല തോണിയാക്കണം
ഒരിക്കല്‍ വന്നുതന്‍ ശിരസ്സില്‍ കയറിടുന്ന അനുഭവം
ഉറച്ചു തന്‍ശിരസ്സിലെന്നു നിനച്ചിടുന്ന  നാള്‍ വരും
വിവേകമെന്ന വാഹനത്തില്‍ കയറി നാം ചലിച്ചിടാന്‍  
അറിവുമാത്രമകതളത്തില്‍ അധികമല്ലതോര്ക്കുക
പഠിച്ചിടുന്നു പലതുമങ്ങു ധര്മമാര്ഗമെങ്കിലും
മറന്നിടുന്നു ജീവിതത്തില്‍ പലയിടത്തു നല്‍കുവാന്‍

കഴിച്ചിടുന്നു ഭക്ഷണം പശിതടഞ്ഞു  കേമമായി
സുഖിച്ചിടുന്നു കൂടുതല്‍ മതിവരുന്ന നാള്‍ വരെ
സുഖത്തിനായി വലഞ്ഞിടുന്ന മര്ത്ത്യരുണ്ടനേകവും
പശിയെടുത്തു വയറുചൊട്ടി ദീനഭാവമായൊരാള്‍
പടിയില്‍ വന്നു മുട്ടിനോക്കി കിട്ടുമെന്കിലെന്നയാള്‍
കിട്ടിയില്ലതോട്ടുമേ മുട്ട് കൂട്ടി വിട്ടയാല്‍
എന്നുമവനാര്ത്തിയോടു കൈകള്‍ നീട്ടിനിന്നതോ
എന്നുമവന്‍ പശിയറിഞ്ഞു തന്റെ മുന്നില്‍ നിന്നതോ
കൊടുത്തുമില്ല ഭക്ഷണം പശിയടക്കുവാനഹോ
കൊടുത്തുമില്ല വെള്ളമോ സ്വാന്തനങ്ങളൊന്നുമേ

ഒരിക്കല്‍ തന്റെ ഗര്ജനങ്ങള്‍ ആരുമാരും കേട്ടിടാ -
തൊരുപ്രഭാതമതിലൊരാശ   മതിവരാതെ പോയിടും
ഒരിക്കല്‍ നാം മരണമെന്ന മറുകരയ്ക്ക്‌ പോകണം
ഒരിക്കല്‍ അഹംഭാവമെല്ലാം വെടിഞ്ഞുതന്നെ പോകണം
ഒരിക്കലവനു ശാന്തിപോയി കാന്തിപോയി അന്തിയില്‍
തന്റെ ചെയ്തിയൊക്കെയും പാപഭാരമൊക്കെയും
ഇന്ന് താനതോര്ത്തിടുന്നു ഗദ്ഗദത്തോടല്ലയോ
ഇന്ന് തന്റെ കഷ്ടമായ സ്ഥിതികളവന്‍ കണ്ടതും
ഇന്ന് തന്റെ ചെയ്തിയോര്ത്തു അശ്രുവന്നുപോയതും
ഇന്ന് തന്റെ ആത്മശാന്തി കൈവരിച്ചിടുന്നതും
കഴുകി വൃത്തിയാക്കിയൊരു മനമവനുമൊടുവിലായ്
കണ്ടു സ്വയം മരണമെന്ന മരുകരയ്ക്ക് പോയവന്‍