Thursday, December 13, 2012

കാനനക്കാഴ്ചകള്‍

കാനനത്തിലൊരു ദിനത്തിലെത്തിയപ്പോളവിടെയാ  
കാഴ്ചകളോ അതിമനോഹരങ്ങളായി തോന്നിയീ-
മനമവിടെയതിലലിഞ്ഞു നയനസുഖം തന്നതും
ഓര്‍ത്ത്‌ വന്ന കഥകളിതാ നല്കിടുന്നതിവിടെയും

അകിലുമത്തിയരണമരം അമ്പഴവും പിന്നെയോ
കാട്ടുകോഴി കാലിമുണ്ടി കൊക്ക് കൂമനെന്നിവര്‍
കൂട്ടത്തോടെ ആനകളും  കാനനത്തില്‍ കണ്ടതും

ആഞ്ഞിലിയും ആറ്റുതേക്ക് ആറ്റുവഞ്ചിയിത്തിയും
കാട്ടുകൊന്ന കാട്ടുപുന്ന കാട്ടുചെമ്പകത്തിനെ
നോക്കിയങ്ങിരുന്ന നേരം കണ്ടു മാതളിത്തിനെ
കാട്ടുകവുക് കരിമരുത് കശുമാവ് കരിങ്ങാലിയും
പാരിജാതം പവിഴമല്ലി പൂവരശു പെരുമരം
കണ്ടു ഹരിതകത്തിനോട് നന്ദിയോടിരുന്നതും
ആത്തച്ചക്ക തിന്നുവാനായാത്തയെത്തിരഞ്ഞതും
ആഞ്ഞിലിതന്‍ ചക്കയൊന്നുമുന്നിലായി വീണതും
മാവ്പൂത്തു പൂക്കള്‍പോലെ  മാതളത്തിനരികിലും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍ 

കാട്ടുവഴിയിലൂടെയെത്തിനോക്കി ഗോഷ്ടികാട്ടവേ
മുണ്ടി ചാരമുണ്ടി മൈന മണ്ണാത്തിപക്ഷിയെന്നിവര്‍
ചാരെ വന്നു തീഷ്ണമായി നോക്കിയങ്ങുപോകവേ
കണ്ടുമയില്‍  ഹ്ലാദമോടെ  പീലിനീര്‍ത്തി നിന്നതും
കാട്ടുകുളക്കോഴിയൊന്നു കൂട്ടു കൂടാനെത്തവേ
കുരുവിയെവിടെയെന്നു പരതിയെന്‍മനവുമിടറവേ
കണ്ടുകുരുവി ആവലിയായരികിലെത്തി നോട്ടവും
എന്റെയിഷ്ടപക്ഷിയായ തത്തയെത്തിരഞ്ഞതും
തത്ത പേരത്തത്ത  എല്ലാം  കൂട്ടമായ്പ്പറന്നതും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍ 

കാട്ടരുവി ഒഴുകിയൊഴുകി കള കളാരവത്തിലും
കാട്ടുപന്നി കുറുനരിയും കടുവ പുലിയെന്നിവ
കാട്ടുപൂച്ച കായ്കനികള്‍ തിന്നു തിന്നലഞ്ഞതും
വനരാജനായ സിംഹമെത്തിയിണ്ടലേകിപോയതും
കാട്ടുവെരുക് മുരടനക്കി കീരിയുടെ അരികിലും
കീരികണ്ട കാട്ടുപാമ്പ് പാഞ്ഞുപോയ നേരവും 
അണ്ണാനാട്ടെ ചില്ലയിലാടി കീ കീ കീ കീ പാടിയതും
കാട്ടുതേളിന്‍ ‍ഗമനപാത കണ്ട കൌതുകത്തിലും
കാട്ടുകുളം നടുവിലൊരു താമരപ്പൂ കണ്ടതും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍

Thursday, December 6, 2012

അമ്മയും കത്തുകളും

ഒരുചിന്ത വന്നുപോയി ഗതകാലസ്മരണയില്‍           
ഒരുകത്ത് പഴയതു വായിച്ചാ നിമിഷത്തില്‍  (2)

മനസ്സിന്റെ നിറമല്ലോ അക്ഷരക്കൂട്ടത്തില്‍
വായിച്ചതെല്ലാം ഞാന്‍ തൊട്ടറിഞെന്നപോല്‍

ഓര്‍മ്മകള്‍ പുറകോട്ടുകൊണ്ടുപോയാ നല്ല
കത്തെഴുത്തെന്‍ചിത്ത ശീലമാം നാളുകള്‍ 
 
ഓര്‍മ്മയിലായിരം സ്വപ്‌നങ്ങള്‍, ചിന്തകള്‍ 
വന്നുപോകുന്ന സായമാം സന്ധ്യകള്‍

അമ്മയ്ക്ക് കത്ത് വിട്ടില്ലെങ്കിലെന്‍മനം
അമ്മതന്നോര്മ്മയിലാര്‍ന്നുപോകുന്നു ഹാ!

അമ്മയ്ക്ക് പൈസവേണ്ടോരുനല്ല കത്താണ്
അമ്മയ്ക്ക് വേണ്ടതെന്നെന്നുമെന്നോടമ്മ

ഒരു കത്ത് കണ്ടില്ലേലമ്മ കരയുമെ-
ന്നെന്‍മനം കേഴുന്ന രജനീ ദിനങ്ങളും

ഏവം ഞാനോര്‍ക്കുമ്പോള്‍ മനസ്സു പിടയുന്ന
എത്രയോ നിമിഷങ്ങള്‍ പോയ്മറഞ്ഞങ്ങിനെ

ഇല്ല ഞാന്‍ നിര്‍ത്തുകില്ലീ എഴുത്തെന്റെയീ
മനതാരിലാകെ പടര്‍ന്ന സ്നേഹാംബയ്ക്ക്

മാസത്തില്‍ നാലു കത്തെന്ന കണക്കിന് 
എഴുതുമായിരുന്നോരു നാളുകളോര്‍ത്തുപോയ്‌

ഒരു നല്ല മരതകക്കനിപോലെ സൂക്ഷിച്ചു ഞാ-
നമ്മതന്‍ കത്തുകള്‍ എന്റെ മേശക്കുള്ളില്‍

അക്ഷരം നല്ലതല്ലെന്കിലുമാ ഹൃത്ത്
കാണുന്നഞാന്‍കാണും അര്ഥമോ പൂര്‍ണമായ്

അമ്മയോ പോയ്മറഞ്ഞെന്കിലുമാ നല്ല
കത്തിന്റെ രൂപത്തില്‍ അമ്മ ജീവിക്കുന്നു

എന്നും ഞാന്‍ നോക്കിയിരിക്കുമാ കത്തില്‍
എന്നുമാ മാതാവിന്‍ തലോടലേറ്റീട്ടീടുവാന്‍ 

മക്കള്‍ നാമൊരിക്കലും മറക്കല്ലേ അമ്മയെ
എന്നുമാ മാതാവ് മാലാഖയാണോര്ക്കുക

ഒരു ചിന്ത വന്നുപോയി ഗതകാലസ്മരണയില്‍
ഒരു കത്ത് പഴയതു വായിച്ചാ നിമിഷത്തില്‍