Saturday, July 27, 2013

സൌന്ദര്യം

സൌന്ദര്യമേറുന്ന മേനിയിലുണ്ടോ 
സൌരഭ്യമേറുന്നകക്കാമ്പ് ?

കരയുന്നമേനിയിലുയിർകൊണ്ടസ്വപ്നങ്ങൾ 
കനിപോലെ കൂടുന്ന കനവുകളും 

കുനുകുനെ മിന്നാമമിന്നി കണക്കിനു 
കണികാണാത്ത കനൽക്കൂട്ടങ്ങൾ 

തെരുതെരെ ചഞ്ചലമാനസമൊന്നിൽ 
നവനവ മോഹിതവലയങ്ങൾ 

സുന്ദരമോഹന മേനിയിലെന്നും 
ഭയമാർജ്ജിതമാം വർണ്ണങ്ങൾ 

പുറമേ കാണും സൗന്ദര്യത്തി-
ന്നകമേ ഭീകര ദ്രശ്യങ്ങൾ 
  
നന്മയിലെന്നുമൊരായിരമിരവുകൾ 
നിന്നുതിമിർത്തു തളിർത്തീടുന്നു 

തിന്മയിലോ നൽ പകലിൻവെട്ടം 
താണ്ഡവമാടി ജയിച്ചീടുന്നു 

മന്ദിതമായൊരു മന്ദസ്മിതമായ് 
മുദ്രിത മാനസരാകുക നാം 

സത്ഗുണചെയ്തികൾ ചെയ്തിട്ടകമലർ 
സുന്ദര നന്ദനമാക്കുക നാം 

മുഖമില്ലാത്തൊരു മനസ്സിൽ നിന്നും 
സൌന്ദര്യത്തെ തിരയുക നാം 

മുഖമൊരുമഹിമകണക്കിനു മിന്നും 
മാനവ മാനസ മാലിന്യം 

കൃത്രിമ സൗന്ദര്യാർജ്ജിതമേവം
ക്രയവിക്രിയകൾ  തുടരുന്നു 

മനസ്സിന്റെ സൌന്ദര്യമെവിടെയാണ്
മലിനമാകാത്തൊരു മനസ്സിൽ മാത്രം 


Wednesday, July 3, 2013

ഉണ്ണീ നീ മറക്കല്ലേ

പൂക്കളെ നോക്കുക ഉണ്ണീ - നിൻ   
പൂമുഖം പോലുള്ളതല്ലേ ! (2)

പാടുവാൻ തോന്നുന്നെനിക്ക് - അവ 
കാണുമ്പോളുണ്ണീയെന്നുള്ളിൽ 

പങ്കിലമേശാത്ത കരളായ് - നീ 
പാരിതിൽ എന്നെന്നും  വാഴ്ക 

പൂന്തേനരുവികളുള്ള - ഒരു 
കാനനഭൂമിയിതിങ്കൽ 

ഒരുനാൾ ജനിച്ചു നീയിവിടെ - മെല്ലെ 
ഭൂമിയിൽ നവജാതനായി 

പത്തുമാസം ചുമന്നമ്മ - നിന്നെ 
കാത്തതിൻ ശേഷമതല്ലേ ! (2)

നിർമലമാനസമായി - നീയൊരു 
നിരുപമ സൗരഭ്യമായി 

അമ്മിഞ്ഞപ്പാലിൻ മധുരം - നുകർ 
ന്നാത്മാവിലാനന്ദമേകി

കുട്ടികളൊപ്പം കളിക്കാൻ - ആദ്യം 
കളിപ്പാട്ടങ്ങൾ ഞാൻ നൽകിയില്ലേ 

കൊഞ്ചിച്ചു വാൽസല്യത്തോടെ - അച്ഛനും 
നിന്നെ ശിരസ്സിൽ വഹിച്ചു 

എങ്ങിനെ വിസ്മരിച്ചീടും - ഉണ്ണീ 
സ്വർഗീയമാകുമാ കാലം 

സൌന്ദര്യമേറുംപ്രഭയിൽ - പൂമേനി 
നാന്മുഖൻ ദാനമതെന്നോ ! (2)

എത്രയോ സ്വപ്നങ്ങൾ കണ്ടു -നിന്റെ 
ഭാവിയെ ഓർത്തമ്മ നിന്നു 

ദുഃഖങ്ങൾ എല്ലാം മറച്ചു - നിന്നെ 
സന്തോഷമുള്ളവനാക്കാൻ 

എത്ര ദിനങ്ങൾ ചെയ്തു - കഠിന 

ജോലികൾ നിന്നെയൊർത്തമ്മ 

പൂമുഖം വാടുമ്പോളമ്മ - നല്ല 
കഥകൾ പറഞ്ഞിരുന്നില്ലേ 

നിദ്രതൻകൈകൾ തഴുകും - നേരത്തു 
താരാട്ടു പാടിയുറക്കും 

ഈയമ്മയിന്നൊരു   കുഞ്ഞായ് - ത്തീർന്നു 
നീയോ വലിയൊരു വ്യക്തിയുമായി  

വിസ്മരിക്കല്ലേ നീയുണ്ണീ - നിന്റെ 
കടമകളന്ത്യംവരേയും   

എന്നെ സംരക്ഷിക്കു വാനുണ്ണീ - നിനക്കു 
നന്മകൾ നഷ്ട്ടമാകല്ലേ ! (2)