Tuesday, September 27, 2011

ജീവിതം ഒരു കഠിന യാത്ര


അനതിവിദൂര വിശാല വഴിയാം
അകലേക്കുള്ളോരതിക വിശാലത
അതിലേക്കുള്ളൊരു യത്നം ജീവിതം
അതിമോഹന മിഹ സത്യം ജീവിതം

കഠിന കഠോര മുഴു നീളന്‍ വഴി
കാലം നമ്മുടെ ജീവിത യാത്രയില്‍
കാണിക്കുന്നൂ കല്ലോലിനി പോല്‍
കാഴ്ച്ചകള്‍ പക്ഷെ അതിദൂരത്തില്‍

സന്മാര്‍ഗത്തിന്‍ ‍പാതയൊരുക്കാന്‍
സദ്ഗുണ സമ്പത്താര്‍ജിക്കുക നാം
സത്യത്തിന്‍ മുഖമതി കഠിനം ഗുണ
വാന്മാരാകുക ജീവിത വഴിയില്‍

മാനവ ജീവിത സങ്കല്പത്തില്‍
മധുരം നല്‍കുക സ്നേഹത്തില്‍ നാം
മായികമല്ലോ ഇഹ ജീവിതവും
ശാശ്വതമാണഖിലേശന്‍ വഴികള്‍

മുള്ളുകള്‍ നിറയും വഴികള്‍ നീളെ
കുഴികള്‍ നീളെ നിറയും ചുഴിയും
കാണാക്കാഴ്ചകള്‍ കാണും നേരം
കരളിലൊരതിരു കവിഞ്ഞ ദുഃഖം

കാണാച്ചുഴിയില്‍ പെട്ടുഴലുമ്പോള്‍
അനുഭവ, വിവേക മാര്‍ഗത്തില്‍ നാം
കാണുക രക്ഷക്കുള്ളോരതിരുകള്‍
കാണുക ജീവിത ജീവന വഴികള്‍

നെടുനീളന്‍ വഴി കാണുമ്പോള്‍ നാം
നേടുക ധൈരപ്പടവാള്‍ മനസ്സില്‍
ധ്യാനിച്ചീടുക ധൈര്യം നേടാന്‍
കാണും സ്വാസ്ഥ്യം കാഠിന്യത്തില്‍

Wednesday, September 21, 2011

ഉണ്ണിയേശുവിന്റെ പിറവി


ലോകൈക നാധനാം ഉണ്ണിയേശുവേ
കാലിത്തൊഴുത്തില്‍ ജനിച്ചവനെ
അഭയം തിരക്കി നീ വന്നു ഇഹത്തില്‍
മര്‍ത്ത്യന്റെ പാപം ചുമലിലേടാന്‍‍

അന്ധകാരത്തിന്റെ നെറുകയില്‍ വന്നു
അക്ഷയ പാത്രമായി ജ്യോതിയായി നീ
ആലംബ ഹീനര്‍ക്ക് അത്താണിയായുള്ള
ആശ്വാസ രൂപമേ ഉണ്ണി മിശിഹായേ

എന്നെന്നും അകതാരില്‍ ആശിച്ചിരുന്നു
പാപിയാമെന്നിലും വന്നിരുന്നെങ്കില്‍
മുട്ടി വിളിചെന്റെ ഉള്ളില്‍ വരാനായി
കേട്ടില്ല കണ്ടില്ല തെജോമയനെ ഞാന്‍

ഒരുതരി തിരിയായി വരുമെന്ന് നിരുവിച്ചു
മനതാരില്‍ എന്നും ഞാന്‍ കാത്തിരുന്നു
ഒടുവില്‍ നീയെത്തിയീ പാപിയാമെന്നിലും
ക്രിസ്മസ് ദിനത്തിലാണെന്നു മാത്രം

ഉണ്ണി മിശിഹാതന്‍ ജനനം നടന്നപ്പോള്‍
എന്‍ ഹൃത്തം ആനന്ദിചാഹ്ലാദിച്ചു
മനമുരുകി മതിവുരികി ദുഖിച്ച നാളെല്ലാം
എവിടെയോ പോയി മറഞ്ഞുവല്ലോ

ഓരോരോ ക്രിസ്മസ് വന്നടുക്കുമ്പോഴും
ഒരുക്കിടേണം നാം ഹൃദയത്തിനെ
അതിനായി ഉണ്ണിതന്‍ മാതാവിന്‍ കാരുണ്യം
യാചിക്കേണം നാം അനുതാപത്താല്‍

Thursday, September 15, 2011

പഞ്ച വര്ണതത്ത കണ്ട നാട്


പാടം വിളഞ്ഞൊരു വേനലിന്‍ കാലം
പാടി പറന്നൊരു പഞ്ചവര്‍ണ തത്ത
പാകത്തില്‍ ഉള്ളൊരു നെല്‍കതിര്‍ തിന്നാനായ്
പാടം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു പോല്‍
പച്ച നെല്പാടങ്ങള്‍ വിളഞ്ഞങ്ങു നില്കിലും
കാണുന്നില്ല നല്‍ കതിരിന്റെ കൂട്ടങ്ങള്‍
പാടങ്ങള്‍ എല്ലാം കോന്ഗ്രീറ്റ് കാടായി
പാടങ്ങള്‍ പാതി റോഡാക്കി തീര്‍ത്തിട്ട്
കാടുകള്‍ പാടെ വെട്ടിതെളിച്ചിട്ടു നമ്മുടെ
നാട്ടില്‍ ഹരിതക കാന്തി കുറയുമ്പോള്‍
പ്രൌടമാം നൌകയില്‍ കൊട്ടാര വീടുകള്‍
കോടീശ്വരന്മാരുടെ ഒഴുകുന്ന കൊട്ടാരം
കോടികള്‍ ചിലവിട്ടു പണിഞ്ഞതിനുള്ളിലോ
സുഖലോലുപന്മാര്‍ ആരാമം ചെയ്യുമ്പോള്‍
നിര്‍മല ജലമാം കായല്‍ തന്‍ ഹൃദയത്തില്‍
വീഴുന്നു കാഷ്ടങ്ങള്‍ വിഷജല സ്സ്മ്മിസ്രം
എന്ടോസല്ഫാന്‍ വിഷവായു തിന്നു തി
ന്നെത്ര ജനങ്ങള്‍ കണ്ണീരും കയ്യുമായി
ഓരോ ദിനവും പെരുകുന്നു രോഗികള്‍
കണ്ണ് കാണാത്തവര്‍, കൈ ശോഷിച്ചവര്‍
ബുദ്ധിമാന്ധ്യതാല്‍ ജനിച്ചൊരു പാവത്തിന്‍
ശിഷ്ട ജീവിതം ഹാ! എന്തെന്തു കഷ്ടത്തില്‍
എന്ടോസല്‍ഫാന്റെ ഇരകള്‍ നിര്‍ണയം
രാഷ്ട്രീയ കോമരം ചെയ്യുന്നു തന്നിഷ്ടം
സമ്പത്ത് കാണുമ്പോള്‍ എന്തും ത്യജിക്കുന്ന
ജീവിതം തങ്ങള്‍ നയിക്കുന്നു നിസ്വാര്ധരായ്!!

എന്‍ തത്ത പാടും പഴങ്കഥ കേട്ട് കേട്ടാ
നന്ദ കണ്ണീര്‍ കൊഴിഞ്ഞല്ലോ ഹൃദയത്തില്‍
പാടം മുഴുവന്‍ നെല്‍കതിര്‍ കൊണ്ടന്നു
പാകത്തില്‍ പാടേ നിറഞ്ഞ വയലുകള്‍
ആവോളം തത്തകള്‍ തിന്നു കതിരുകള്‍
വൃക്ഷ ലതാതികള്‍ തിങ്ങി നിറഞ്ഞങ്ങു
വൃദ്ധിയില്‍ നാടിന്റെ ഹൃദയം കവര്നല്ലോ
അധ്വാനിക്കും ജനങ്ങളാണ് എവിടെയും
നിസ്സ്വാര്ധ രാഷ്ട്രീയം കുറഞ്ഞൊരു നാട്ടില്‍
നിത്യമാം നന്മയ്ക് വേണ്ടി പൊരുതുമ്പോള്‍
കേവലം നിസ്സാര കള്ളങ്ങള്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ പണ്ടുകാലെത്തെന്നു
ചിന്തിച്ചു ചിന്തിച്ചു കൌതുകതോടങ്ങ്‌
നിര്‍മല നീര്‍ച്ചാലില്‍ പോയി കുളിച്ചു ഞാന്‍

Wednesday, August 24, 2011

ഇളം കാറ്റ്



മഞ്ഞുതുള്ളിപോല്‍ മൃദുലം പ്രഭാതത്തില്‍
മഞ്ഞക്കിളിയുടെ പാട്ടും മൃദുലമാം
ഇളം കാറ്റിന്‍ തലോടലും ഹൃദ്യമാം
സൂര്യകിരണങ്ങള്‍ തേജോമയത്തിലും

മന്ദമാരുതന്‍ പടികടന്നിങ്ങെത്തി
വന്നെത്തിയെന്റെ പൂമുഖ പടിയിലും
ആരിലും സൌഖ്യത്തിന്‍ സ്പര്‍ശതിലൂടങ്ങ്‌
ആരാമമേകുന്ന വഴിയും നീ തന്നെ

അധ്വാനിക്കുന്ന ശാരീരമേ നിന്നെ
ആശ്വാസമാകുന്ന പട്ടുതൂവാലയാല്‍
അല്പാപമായി നീ തഴുകി തഴികിയാ
നിദ്രയില്‍ കൊണ്ടുചെന്നെത്തിക്കുന്നു തഥാ

പാടങ്ങള്‍, കായലും, പച്ച വനങ്ങളും
ഇഴുകി, തഴുകി നീ മൈതാനവീധിയില്‍
ഓടിക്കളിക്കുന്ന ബാലകന്മാര്‍കുമേല്‍
നല്‍കുന്നു നല്ലൊരു ചുംബനം പോലുമേ

നിന്നലമാലകള്‍ നിന്നങ്ങുപോയാലോ
നിന്‍ തലോടലും നിന്നങ്ങുപോയാലോ
ഇല്ലില്ല ഞങ്ങള്ക് സ്വര്‍ഗീയ സ്പര്‍ശങ്ങള്‍
ഇല്ലില്ല ഞങ്ങള്ക് സ്വാന്തന സ്പര്‍ശവും

തെന്നലേ നിന്നുടെ സാന്നിധ്യം പോലുമീ
മണ്ണില്‍ ഞങ്ങള്‍കു മാണിക്യം പോലുള്ള
സ്വാന്തന ശകലങ്ങള്‍ വര്‍ഷിചീടുക
ഇളം തെന്നലേ നീയൊന്നു സ്പര്ശിചീടുക


Wednesday, August 3, 2011

മനുഷ്യ മാനസം


കാണുന്നില്ല മന്‍ഷ്യന്‍ മനസ്സിന്റെ
കാഴ്ചകള്‍ സങ്കല്പമാകും സുനിശ്ചിതം
കാണുന്നു നാം മനസ്സില്‍ പല സ്വപ്നം
കാണാതെ പോകുന്നു പലതും ധരണിയില്‍

കാലങ്ങളെത്ര കൊഴിയുന്നു നമ്മുടെ
കര കാണാത്ത കടലിലെ ജീവിതം
അക്കരപ്പച്ചയില്‍ കണ്‍ നട്ടു നമ്മുടെ
രജനീ ദിനങ്ങളും നീങ്ങുന്നു വേഗത്തില്‍

ആശകള്‍ ഒരോന്നു വന്നു നിറയുന്നു
ആധിയും വ്യാധിയും ഒപ്പം നിറയുന്നു
ആകാശവീധിയില്‍ അക്ഷി എറിഞ്ഞിട്ടു
ആലംബമില്ലാ ശരണം വിളി തഥാ

പണമാനെപ്പോഴും ആശ്രയം മനുജന്
പാവന പാഠങ്ങള്‍ അല്ലല്ല ആശ്രയം
എങ്കിലും തൃപ്തി വരാത്തൊരു മാനസം
തൃപ്തിയില്‍ നിദ്രതന്‍ കാലം മറന്നല്ലോ

ഉജ്വല വേഗത്തില്‍ പായുന്നു മാനസം
അനന്ദമാം ആകാശ വീഥിയില്‍ രശ്മിപോല്‍
ആകാശഗോപുരം പണിതുയര്തീടുന്നു
മനസിന്റെ മാന്ത്രിക മായിക ശക്തിയാല്‍

അല്ലലില്ലാത്തൊരു ജീവിതം തേടി നാം
എന്തും സഹിക്കാന്‍ മടിയാതെ നില്‍കുന്ന
മനസ്സേ നീയൊരു രാഗത്തിലെന്ന പോല്‍
മാനവ വീഥിയില്‍ മധുരം ചൊരിയുക

Tuesday, June 14, 2011

മഴയും ബാല്യവും


എന്നും മഴതന്‍ താളം കണ്ടൊരു ബാല്യം
എന്നെന്നും കുളിര്‍മഴ പെയ്തൊരു ബാല്യം
സുഖമുള്ള നനവുള്ള നയനങ്ങളോടെ ഞാന്‍
മഴയില്‍ കുളിച്ചോന്നു തോര്തിയ കാലം

എന്നെന്നും ഓര്‍മയില്‍ നിറയുന്ന കാലം
എന്നെന്നും കാണാന്‍ കൊതിച്ചൊരു മഴയില്‍
എന്മാനസം സംഗീത താളമായിതീരുന്നു
എന്‍ നയനങ്ങള്‍ നിറയുന്നു കുളിരില്‍

പാടങ്ങള്‍ തോറും ചുറ്റിയടിച്ചു
കുടചൂടി കുളിര്ചൂടി വരമ്പിലൂടെ
കൂട്ടുകാര്കൊപ്പം കറങ്ങിയ കാലം
കണ്ടു മഴവില്ലിന്‍ ഏഴു നിറങ്ങള്‍

മഴവെള്ളം നിറഞ്ഞങ്ങു പറമ്പിലെല്ലാം
മാനം ഇരുന്ടങ്ങു കുമിഞ്ഞു കൂടി
മാനസം നിറഞ്ഞങ്ങു മഴവില്ല് പോലെ
ഒരു മന്ദ മാരുതന്‍ തഴുകി തഴുകി

മഴ പെയ്തു പെയ്തു മനം കുളിര്‍ത്തു
മണ്ണില്‍ മഴവെള്ളം അലിഞ്ഞിറങ്ങി
മഴവെള്ളം കൊണ്ട് വയല്‍ നിറഞ്ഞു
മഴവെള്ളം നിറഞ്ഞു പറമ്പില്‍ പോലും

എന്നും മഴക്കാലം മമ മാമ്പഴക്കാലം
എന്നും മഴക്കാലം കുളിരിന്റെ കാലം
ഇന്നും ഓര്‍കുന്നു ഹാ ഗൃഹാതുരത്വം
ഇന്നുമെന്‍ ബാല്യമാം സുവര്‍ണകാലം

Sunday, June 12, 2011

ദൈവത്തിനു വേണ്ടത്

മര്‍ത്യന് പാരില്‍ ദൈവമുന്ടെന്തിനും
ദൈവതിനാനെങ്കില്‍ മര്ത്യനുന്ടെതിനും
സ്വര്‍ണം മരതകം വൈടൂര്യം പിന്നെ
പണവും യഥേഷ്ടം നല്‍കുന്നുണ്ട് ഈശന്

എല്ലാം തികഞ്ഞവന്‍ ഏറ്റം ധനികനും
ആയുള്ള തമ്പുരാന്‍ ആണെന്നിരിക്കിലും
മര്‍ത്യന്‍ കൊടുക്കുന്നു ആവോളം ദ്രവ്യവും
ആവശ്യതിനപ്പുറം ആണെന്നിരിക്കിലും

എതൊരു ആരാധനാലയം കണ്ടാലും
തൊഴുതു മടങ്ങുന്നു മനുഷ്യന്‍ ഭക്തിയില്‍
ഏതു നവ നവ സ്ഥലങ്ങളില്‍ പോയാലും
തിരയുന്നു ആരാധനാലയം എവിടുന്ന്

പ്രാര്‍ഥന ചൊല്ലി ഉണര്‍ത്തുന്നു ദൈവത്തെ
പണങ്ങള്‍ കൊടുത്തു മയക്കുന്നു ദൈവത്തെ
സ്വാര്‍ത്ഥ ലാഭത്തിനു വളയ്കുന്നു ദൈവത്തെ
പണമുള്ള വീടിലാനേറ്റം തരികിട

പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ പോലും സ്വാര്‍ത്ഥത
എന്നെ രക്ഷിക്കുക ഞങ്ങളെ രക്ഷിക്കുക
എല്ലാം ഭദ്രമായി തീര്കണേ ദൈവമേ
എല്ലാം ഞങ്ങള്ക് നല്‍കണേ ദൈവമേ

ദൈവ സങ്കല്‍പം ഏവര്‍ക്കും വിഭിന്നങ്ങള്‍
ദൈവത്തിന്‍ അസ്ഥിത്വം ഏവര്‍ക്കും വിഭിന്നങ്ങള്‍
ദൈവത്തെ കാണുന്നതാരാണീ ലോകത്തില്‍
ആരും അറിയുന്നില്ലീശന്റെ താല്പര്യം

ദൈവത്തിനെന്തിനാണീ പണവും പ്രസാദവും
ദൈവത്തിനെന്തിനാണീ ആടയാഭരണങ്ങള്‍
കൊടുക്കൂ ഏവം ദരിദ്ര ജനങ്ങള്‍ക്
കൊടുക്കൂ ഏവം പട്ടിണി പാവങ്ങള്‍ക്

സ്നേഹം ഇല്ലെങ്കില്‍ ദൈവമില്ലെവിടെയും
സ്നേഹം ഇല്ലെങ്കില്‍ എന്തിനാണ് ആരാധന
സ്നേഹത്തില്‍ വര്‍ത്തിക്കുക സഹജീവിയോടു നാം
ദൈവം ആശിക്കുന്നീ സ്നേഹം പകരുവാന്‍

വാടി തളര്ന്ന മുഖങ്ങള്‍ നാം കാണുമ്പോള്‍
വേദന സഹിക്കും മുഖങ്ങള്‍ നാം കാണുമ്പോള്‍
രോഗഗ്രസ്തമാം ജീവന്‍ നാം കാണുമ്പോള്‍
ആലംബഹീനമാം ജീവിതം കാണുമ്പോള്‍
പട്ടിണി സഹിക്കുന്ന ജീവിതം കാണുമ്പോള്‍
കണ്ണുനീരില്‍ ജീവിതം നനയുമ്പോള്‍
കാണുക നാം ദൈവത്തിന്‍ സാന്നിധ്യം