Thursday, December 15, 2011

ജീവിതലഹരിയും വൃദ്ധരും

മോഹിക്കുന്നുവോ ഹരം
കൊള്ളുന്ന ലഹരിയെ പിന്നെ
മോഹിക്കുന്നുവോ ഹന്ത
ശോകാഗ്നി വര്‍ഷത്തെ അകറ്റുവാന്‍ (2)

അനുഭവമാണെന്റെ ഗുരു
എന്ന് ചിന്തിച്ചു ഞാന്‍ (2)
ചിന്തിത മെന്തിതിലെന്നു ചിന്തിച്ചു
ജീവിതം തന്നൊരു ലഹരിയല്ലേയെന്നു
വര്‍ധിത മോഹത്തോഡല്ലലെ പുല്‍കി ഞാ-
നാകാംഷയോടങ്ങ്‌ ദിവസങ്ങള്‍ എണ്ണവെ
കാണുന്നു ഞാനൊരു ദീനമുഖം തന്നി-
ലാവേശമെല്ലാം വൃധാവിലാക്കിക്കൊണ്ട്
ലഹരിയെ പുല്‍കാന്‍ മടിച്ചങ്ങു നിന്നു-
കൊണ്ടാ സോദരനെ തന്നെ
നോക്കി ഞാന്‍ നിന്നുപോയ്

കണ്ണുകള്‍ കുഴിയിലായ്‌ ചുക്കി-
ചുളിഞ്ഞൊരു ചര്മത്തിലങ്ങിങ്ങു
കാണുന്നു വയസ്സിന്റെ പാതപോല്‍ വടുക്കളും
ഒട്ടിയ കവിളിനെ തഴുകുന്ന രോമത്തി-
ലങ്ങിങ്ങു കാര്മേഖ പടലത്തിലെന്ന പോല്‍
കാണുന്നു വെന്മേഖ രോമകൂപങ്ങളും
അസ്ഥികള്‍ കൊണ്ടുള്ള കൂട്ടിലാണെന്ന പോല്‍
ആ വയോ വൃദ്ധന്റെ ദീന ഭാവങ്ങളും (അസ്ഥി..)

കയ്യിനും കാലിനും ശക്തിയില്ലാ
മേയ്യാണെന്കിലോ മെല്ലിച്ചിരിക്കുന്നു
ആകുല ചിത്തനായ് നിന്നീടവേ
ആശോക നയനങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നു (2)

ഇന്നലെ നിന്നെ വളര്‍ത്തിയ മുത്തശ്ശന്‍
ഇന്നൊരു മൂലയില്‍ തെരുവിന്നോരത്താ-
രെയോ കാത്തുള്ള നില്പതു കണ്ടാ-
ലാരുടെ കണ്ണും നിറഞ്ഞുപോകും

അകലെയൊരു തെരുവിലൊരു വൃദ്ധക്കൂട്ടി-‍
നുള്ളിലൊരു മൂലക്കിരിക്കൊന്നൊരു വൃദ്ധ (2)
അല്ലലില്ലാതെ വളര്‍ത്തി തന്‍ മക്കളെ
അമ്മിഞ്ഞപ്പാലിന്‍ മധുരം കൊടുത്തവള്‍
അന്തിമ കാലത്തൊരത്താണി ആകാനായ്
നാലഞ്ചക്ഷരം ഓതിക്കൊടുത്തവള്‍
തന്മക്കളിന്നോ വലിയോരുദ്യോഗത്തില്‍
ഇന്നലകളെ ഓര്‍ക്കാന്‍ നെരോമില്ല

മക്കളെ സ്നേഹിച്ച അച്ഛനുമമ്മയും
വിസ്മരിക്കല്ലേ നീ ഒരുനാളും എങ്കിലും
ജീവിത യാത്രയില്‍ വിസ്മരിച്ചീടുന്നാ-
സ്നേഹത്തിന്‍ ആലയമാകും ഹൃദയത്തെ

വൃദ്ധസ്സദനം, സ്നേഹസ്സദനം, ഇങ്ങിനെ
എത്രയോ സുന്ദര സദനങ്ങള്‍
നാള്‍ക്കുനാള്‍ നമ്മുടെ നാട്ടില്‍ വരുന്നുണ്ട്
മൂകമായ് നമ്മുടെ വൃദ്ദരെ പാര്‍പ്പിക്കാന്‍

ജീവിത മോഹങ്ങളെല്ലാം ത്യജിച്ചിട്ടു
ജീവിത ലഹരിയില്‍ ജീവിച്ചു തീര്‍ക്കാനായ്‌
ജീവിതം അന്ന്യര്‍ക്ക് ദാനമായ്‌ നല്‍കിയ
മഹാനുഭാവന്മാര്‍ കണ്ടോരു കാഴ്ചകള്‍ (2 )

എന്തിനും ഏതിനും ലഹിരിയെപുല്കിനാ-
മിന്നിന്റെ മാനവന്‍ ആയി കഴിഞ്ഞാലോ
ജീവിതമെന്നൊരു ലഹരിയുന്ടെന്നു നാം
ഓര്‍ക്കേണം ഹൃത്തില്‍ എന്നെന്നും നിര്‍ണയം

Sunday, December 4, 2011

മുല്ലപ്പെരു ദുരന്തം


കണ്ടില്ലേ ദുരന്തം വരുമാറുച്ചത്തില്‍
നമ്മുടെ പാറകള്‍ പൊട്ടുന്ന
ഭൂമി പിളര്‍ക്കുന്ന, ശബ്ദമല്ലേ അത്
നാടും വീടും ഭയന്ന് വിറയ്ക്കുന്ന
നാടിന്റെ ഭീഷണിയായി വളര്നോര്നൊരു
സങ്കര്‍ഷ ഭൂമി പോലുള്ളൊരു അണതന്നില്‍
വിള്ളലായ് കാണുന്ന ഭീഷണിയും നൂനം

നാനാ ജനവും നടുങ്ങുമാറുച്ചത്തില്‍

പെരുമ്പറ കൊട്ടി അറിയിച്ചിതെങ്കിലും
നമ്മുടെ അയല്‍വാസി ആയിഭരിക്കുന്ന
അങ്കന തലൈവിക്കറിയാമിതെങ്കിലും
കാണുന്നുമില്ല കേള്കുന്നുമില്ലഹോ !
ജല ജനനീ മകുടമായുള്ളൊരു
മുല്ലപ്പെരിയാറിന്‍ കണ്ണുനീരിന്‍ കഥ

ദുരന്ത സാഗരമാകാതിരിക്കാനായ്
മേലാളന്‍മാരുടെ കണ്ണ് തുറക്കാനായ്
നാടിന്റെ നന്മയെ കാത്തുരക്ഷിക്കാനായ്
കൂട്ടരേ നമ്മുക്ക് കൂട്ടമായെത്നിക്കാം


Wednesday, November 16, 2011

സ്ത്രീജന്മ ദുഃഖങ്ങള്‍


ഒരുദിനം പുതിയൊരു ക്ഷിതിയിലേക്ക്
ജന്മാവകാശമാം സത്യത്തിലേക്ക്
എങ്കിലും തൃപ്തി വരാ തതിയിങ്കല്‍
മമ പ്രാണനും ഭൂജാതയായി (2)

കൈ വളരട്ടെ കാല്‍ വളരട്ടെ
എന്നൊക്കെ ഓമനിച്ചച്ചനും അമ്മയും
ഓരോ ദിനവും തീഷ്ണതയോടങ്ങ്‌
തന്കുഞ്ഞിനെ പോറ്റി വളര്‍ത്തീടുന്നു

തന്‍മാതാവിന്‍ സ്നേഹവാല്സല്യവും
തന്‍പിതാവിന്‍ രക്ഷാ കവചങ്ങളും
തന്നുള്ളില്‍ ആനന്ദ പേമാരിയായി
ഓടിക്കളിച്ചങ്ങു താന്‍ സന്ധ്യയോളം
ഹാ! നല്ല നാളുകള്‍ എത്ര മനോഹരം
ഒരു നാളും മറക്കുകില്ലീ അങ്കന

ഒരു നാളില്‍ അവളൊരു യുവതിയായി
ഒരു നാളില്‍ അവള്‍ കണ്ടു ലോകത്തിനെ
ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടോരു ലോകത്തില്‍
ഒരു പിടി കയ്പിന്റെ അനുഭവങ്ങള്‍ (2)

എല്ലാം സഹിക്കുന്ന സ്ത്രീ ജനങ്ങള്‍
കുഞ്ഞിനേം കണവനേം പോറ്റുന്നവള്‍
കഠിന പ്രയത്നത്തില്‍ ദ്രവ്യത്തിനെ
ആര്‍ജിച്ചു വന്നവള്‍ ആഹരിക്കും

നല്ല ഹൃദയങ്ങള്‍ ഉണ്ടെന്നിരിക്കിലും
നന്മയെ പുണരാന്‍ മടിക്കുന്ന ലോകത്തില്‍
കരാള ഹസ്തങ്ങള്‍ അവള്‍ക്ക് മുന്നില്‍
കാട്ടുന്നു കാട്ടാള ദംഷ്ട്രങ്ങളും

ഏകയായി ഒരിടത്ത് പോകാനോ വയ്യ
വാഹന യാത്രയോ എത്ര കഠിനങ്ങള്‍
ചൂഷണ വലയത്തിന്‍ ചഞ്ചല നയനങ്ങള്‍
ചങ്കില്‍ തുളച്ചു ചകിതയായി തീരുന്നു
ബസ്സിലോ ട്രെയിനിലോ ഓട്ടോയില്‍ പോലുമേ
ഭയമുള്ള ഹൃദയമായി തീര്‍ന്നിടുന്നു
അതിമോഹ, കാമ, കഠിന ഹൃദയത്തിന്‍
ദംഷ്ട്രങ്ങള്‍ ഒക്കെയും കാട്ടിക്കൊണ്ട്
പച്ചമാംസത്തിന്‍ ചോരയും നീരും
കുടിച്ചു തീര്‍ക്കുന്ന കാപാലികന്മാര്‍
പിഞ്ചു കുഞ്ഞുങ്ങളെ പോലും വിടാത്തൊരു
ചഞ്ചല മാനസ ചിന്തയില്‍ നിന്നൊരു
തിരുട ഹൃദയ രാക്ഷസന്മാര്‍

തത്വശാസ്ത്രങ്ങളെ ചൊല്ലുക നിങ്ങള്‍
ഭരണ മേലാള്കളെ ചൊല്ലുക നിങ്ങള്‍
എവിടെപോയി സദാചാര സത്ഗുണങ്ങള്‍
എവിടെപോയി തവനീതി പാലനങ്ങള്‍
എന്നെന്നും ഭാഷണ പോഷണങ്ങള്‍
എന്നെന്നും നാട്ടിലെ സുന്ദര വാഗ്ദാനം
"എന്നെന്നും ഞങ്ങള്‍ കാത്തിടും ചാരിത്ര്യം"
എന്നേക്കും കാറ്റില്‍ പറത്തിക്കൊണ്ടു
എന്നും സുഖിക്കുന്ന മേലാളന്മാര്‍

സ്ത്രീയേ നീയൊരു മാലാഖയായി
മാനസ വീഥിയില്‍ മാതൃകയായി
മന്ദസ്മിത്തതിന്‍ മന്ദ മാരുതനായി
മാറ്റുക സാമൂഹ്യ ചട്ടങ്ങളെ (2)

ഭൂമിയില്‍ ഭൂജാതയാകുന്ന നേരത്ത്
ഭദ്രമാം ഭാവിക്ക് ഭാവുകങ്ങള്‍
ഭാസുര നവലോക ഭാവുകങ്ങള്‍
ഭദ്രേ നിനക്ക് ഞാന്‍ നേര്ന്നിടുന്നു

Tuesday, September 27, 2011

ജീവിതം ഒരു കഠിന യാത്ര


അനതിവിദൂര വിശാല വഴിയാം
അകലേക്കുള്ളോരതിക വിശാലത
അതിലേക്കുള്ളൊരു യത്നം ജീവിതം
അതിമോഹന മിഹ സത്യം ജീവിതം

കഠിന കഠോര മുഴു നീളന്‍ വഴി
കാലം നമ്മുടെ ജീവിത യാത്രയില്‍
കാണിക്കുന്നൂ കല്ലോലിനി പോല്‍
കാഴ്ച്ചകള്‍ പക്ഷെ അതിദൂരത്തില്‍

സന്മാര്‍ഗത്തിന്‍ ‍പാതയൊരുക്കാന്‍
സദ്ഗുണ സമ്പത്താര്‍ജിക്കുക നാം
സത്യത്തിന്‍ മുഖമതി കഠിനം ഗുണ
വാന്മാരാകുക ജീവിത വഴിയില്‍

മാനവ ജീവിത സങ്കല്പത്തില്‍
മധുരം നല്‍കുക സ്നേഹത്തില്‍ നാം
മായികമല്ലോ ഇഹ ജീവിതവും
ശാശ്വതമാണഖിലേശന്‍ വഴികള്‍

മുള്ളുകള്‍ നിറയും വഴികള്‍ നീളെ
കുഴികള്‍ നീളെ നിറയും ചുഴിയും
കാണാക്കാഴ്ചകള്‍ കാണും നേരം
കരളിലൊരതിരു കവിഞ്ഞ ദുഃഖം

കാണാച്ചുഴിയില്‍ പെട്ടുഴലുമ്പോള്‍
അനുഭവ, വിവേക മാര്‍ഗത്തില്‍ നാം
കാണുക രക്ഷക്കുള്ളോരതിരുകള്‍
കാണുക ജീവിത ജീവന വഴികള്‍

നെടുനീളന്‍ വഴി കാണുമ്പോള്‍ നാം
നേടുക ധൈരപ്പടവാള്‍ മനസ്സില്‍
ധ്യാനിച്ചീടുക ധൈര്യം നേടാന്‍
കാണും സ്വാസ്ഥ്യം കാഠിന്യത്തില്‍

Wednesday, September 21, 2011

ഉണ്ണിയേശുവിന്റെ പിറവി


ലോകൈക നാധനാം ഉണ്ണിയേശുവേ
കാലിത്തൊഴുത്തില്‍ ജനിച്ചവനെ
അഭയം തിരക്കി നീ വന്നു ഇഹത്തില്‍
മര്‍ത്ത്യന്റെ പാപം ചുമലിലേടാന്‍‍

അന്ധകാരത്തിന്റെ നെറുകയില്‍ വന്നു
അക്ഷയ പാത്രമായി ജ്യോതിയായി നീ
ആലംബ ഹീനര്‍ക്ക് അത്താണിയായുള്ള
ആശ്വാസ രൂപമേ ഉണ്ണി മിശിഹായേ

എന്നെന്നും അകതാരില്‍ ആശിച്ചിരുന്നു
പാപിയാമെന്നിലും വന്നിരുന്നെങ്കില്‍
മുട്ടി വിളിചെന്റെ ഉള്ളില്‍ വരാനായി
കേട്ടില്ല കണ്ടില്ല തെജോമയനെ ഞാന്‍

ഒരുതരി തിരിയായി വരുമെന്ന് നിരുവിച്ചു
മനതാരില്‍ എന്നും ഞാന്‍ കാത്തിരുന്നു
ഒടുവില്‍ നീയെത്തിയീ പാപിയാമെന്നിലും
ക്രിസ്മസ് ദിനത്തിലാണെന്നു മാത്രം

ഉണ്ണി മിശിഹാതന്‍ ജനനം നടന്നപ്പോള്‍
എന്‍ ഹൃത്തം ആനന്ദിചാഹ്ലാദിച്ചു
മനമുരുകി മതിവുരികി ദുഖിച്ച നാളെല്ലാം
എവിടെയോ പോയി മറഞ്ഞുവല്ലോ

ഓരോരോ ക്രിസ്മസ് വന്നടുക്കുമ്പോഴും
ഒരുക്കിടേണം നാം ഹൃദയത്തിനെ
അതിനായി ഉണ്ണിതന്‍ മാതാവിന്‍ കാരുണ്യം
യാചിക്കേണം നാം അനുതാപത്താല്‍

Thursday, September 15, 2011

പഞ്ച വര്ണതത്ത കണ്ട നാട്


പാടം വിളഞ്ഞൊരു വേനലിന്‍ കാലം
പാടി പറന്നൊരു പഞ്ചവര്‍ണ തത്ത
പാകത്തില്‍ ഉള്ളൊരു നെല്‍കതിര്‍ തിന്നാനായ്
പാടം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു പോല്‍
പച്ച നെല്പാടങ്ങള്‍ വിളഞ്ഞങ്ങു നില്കിലും
കാണുന്നില്ല നല്‍ കതിരിന്റെ കൂട്ടങ്ങള്‍
പാടങ്ങള്‍ എല്ലാം കോന്ഗ്രീറ്റ് കാടായി
പാടങ്ങള്‍ പാതി റോഡാക്കി തീര്‍ത്തിട്ട്
കാടുകള്‍ പാടെ വെട്ടിതെളിച്ചിട്ടു നമ്മുടെ
നാട്ടില്‍ ഹരിതക കാന്തി കുറയുമ്പോള്‍
പ്രൌടമാം നൌകയില്‍ കൊട്ടാര വീടുകള്‍
കോടീശ്വരന്മാരുടെ ഒഴുകുന്ന കൊട്ടാരം
കോടികള്‍ ചിലവിട്ടു പണിഞ്ഞതിനുള്ളിലോ
സുഖലോലുപന്മാര്‍ ആരാമം ചെയ്യുമ്പോള്‍
നിര്‍മല ജലമാം കായല്‍ തന്‍ ഹൃദയത്തില്‍
വീഴുന്നു കാഷ്ടങ്ങള്‍ വിഷജല സ്സ്മ്മിസ്രം
എന്ടോസല്ഫാന്‍ വിഷവായു തിന്നു തി
ന്നെത്ര ജനങ്ങള്‍ കണ്ണീരും കയ്യുമായി
ഓരോ ദിനവും പെരുകുന്നു രോഗികള്‍
കണ്ണ് കാണാത്തവര്‍, കൈ ശോഷിച്ചവര്‍
ബുദ്ധിമാന്ധ്യതാല്‍ ജനിച്ചൊരു പാവത്തിന്‍
ശിഷ്ട ജീവിതം ഹാ! എന്തെന്തു കഷ്ടത്തില്‍
എന്ടോസല്‍ഫാന്റെ ഇരകള്‍ നിര്‍ണയം
രാഷ്ട്രീയ കോമരം ചെയ്യുന്നു തന്നിഷ്ടം
സമ്പത്ത് കാണുമ്പോള്‍ എന്തും ത്യജിക്കുന്ന
ജീവിതം തങ്ങള്‍ നയിക്കുന്നു നിസ്വാര്ധരായ്!!

എന്‍ തത്ത പാടും പഴങ്കഥ കേട്ട് കേട്ടാ
നന്ദ കണ്ണീര്‍ കൊഴിഞ്ഞല്ലോ ഹൃദയത്തില്‍
പാടം മുഴുവന്‍ നെല്‍കതിര്‍ കൊണ്ടന്നു
പാകത്തില്‍ പാടേ നിറഞ്ഞ വയലുകള്‍
ആവോളം തത്തകള്‍ തിന്നു കതിരുകള്‍
വൃക്ഷ ലതാതികള്‍ തിങ്ങി നിറഞ്ഞങ്ങു
വൃദ്ധിയില്‍ നാടിന്റെ ഹൃദയം കവര്നല്ലോ
അധ്വാനിക്കും ജനങ്ങളാണ് എവിടെയും
നിസ്സ്വാര്ധ രാഷ്ട്രീയം കുറഞ്ഞൊരു നാട്ടില്‍
നിത്യമാം നന്മയ്ക് വേണ്ടി പൊരുതുമ്പോള്‍
കേവലം നിസ്സാര കള്ളങ്ങള്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ പണ്ടുകാലെത്തെന്നു
ചിന്തിച്ചു ചിന്തിച്ചു കൌതുകതോടങ്ങ്‌
നിര്‍മല നീര്‍ച്ചാലില്‍ പോയി കുളിച്ചു ഞാന്‍

Wednesday, August 24, 2011

ഇളം കാറ്റ്



മഞ്ഞുതുള്ളിപോല്‍ മൃദുലം പ്രഭാതത്തില്‍
മഞ്ഞക്കിളിയുടെ പാട്ടും മൃദുലമാം
ഇളം കാറ്റിന്‍ തലോടലും ഹൃദ്യമാം
സൂര്യകിരണങ്ങള്‍ തേജോമയത്തിലും

മന്ദമാരുതന്‍ പടികടന്നിങ്ങെത്തി
വന്നെത്തിയെന്റെ പൂമുഖ പടിയിലും
ആരിലും സൌഖ്യത്തിന്‍ സ്പര്‍ശതിലൂടങ്ങ്‌
ആരാമമേകുന്ന വഴിയും നീ തന്നെ

അധ്വാനിക്കുന്ന ശാരീരമേ നിന്നെ
ആശ്വാസമാകുന്ന പട്ടുതൂവാലയാല്‍
അല്പാപമായി നീ തഴുകി തഴികിയാ
നിദ്രയില്‍ കൊണ്ടുചെന്നെത്തിക്കുന്നു തഥാ

പാടങ്ങള്‍, കായലും, പച്ച വനങ്ങളും
ഇഴുകി, തഴുകി നീ മൈതാനവീധിയില്‍
ഓടിക്കളിക്കുന്ന ബാലകന്മാര്‍കുമേല്‍
നല്‍കുന്നു നല്ലൊരു ചുംബനം പോലുമേ

നിന്നലമാലകള്‍ നിന്നങ്ങുപോയാലോ
നിന്‍ തലോടലും നിന്നങ്ങുപോയാലോ
ഇല്ലില്ല ഞങ്ങള്ക് സ്വര്‍ഗീയ സ്പര്‍ശങ്ങള്‍
ഇല്ലില്ല ഞങ്ങള്ക് സ്വാന്തന സ്പര്‍ശവും

തെന്നലേ നിന്നുടെ സാന്നിധ്യം പോലുമീ
മണ്ണില്‍ ഞങ്ങള്‍കു മാണിക്യം പോലുള്ള
സ്വാന്തന ശകലങ്ങള്‍ വര്‍ഷിചീടുക
ഇളം തെന്നലേ നീയൊന്നു സ്പര്ശിചീടുക