Thursday, February 23, 2012

ഗള്‍ഫു ജീവിതം

മരുഭൂമിയാണതു മണ്ണ് മണക്കും
മാറാതുള്ളതു കഷ്ടത മാത്രം
മാറുന്നു കണ്ണീര്‍ കണങ്ങളെല്ലാം
ആവിയാല്‍ ആകാശ വീഥിയിലും
ചിലരുണ്ട് ജീവിത സോപാനത്തില്‍
പലരുണ്ട് ജീവിത യാതനയില്‍
യാതനയെല്ലാം മനസ്സില്‍ വെച്ച്
യാത്ര പറയുമ്പോള്‍ കൂട്ടരോട്
വീണ്ടും പറയുന്നു "കാണാം നമുക്ക്"

നാട്ടിലെ വീട്ടിലെ ബന്ധുക്കളോ
ആഹ്ലാദമാര്ഭാടമവിരാമാമായ്
ആര്‍ത്തുല്ലസിച്ചങ്ങിരിക്കുന്നു പോല്‍
തന്മകന്‍ നാട്ടില്‍ വരുന്നോരു മാത്രയില്‍
അച്ഛന് കീശയില്‍ കാശുകൊടുക്കുന്നു
അമ്മയ്ക്ക് വസ്ത്രത്തിന്‍ വിഭവങ്ങളും
പെങ്ങള്‍ക്കും അനിയനും കമ്പ്യുട്ടറും
മൊബൈലും വാച്ചും മതിവരാനായ്

കൂട്ടുകാര്‍ക്കൊപ്പം കറങ്ങിയടിച്ചിട്ടി -
ല്ലാത്ത സ്വപ്നത്തെ ഊട്ടിയുറപ്പിച്ചു
വീടെന്ന സ്വപ്നമാം ലകഷ്യത്തിലേ -
ക്കുള്ളോരു ദ്രവ്യവും കാലിയാക്കീ -
ട്ടല്ലയോ മോഹമേ നിന്നെ പുല്‍കി
പോകുന്നു ഗള്‍ഫെന്ന മരുഭൂമിയില്‍

ഒരു നാളിനവനൊരു ഭര്‍ത്താവായി
അവധിദിനങ്ങളോ കഴിഞ്ഞുപോയി
വീണ്ടും ഗമിക്കും ഗഗനചാരിയായി
വിരഹമാം ദുഃഖം തരുണീമണിക്ക്
നിറയുന്നു നയനങ്ങള്‍ വിങ്ങുന്നു ഹൃദയം
നിറയുന്നു കരളിന്റെ കരളായവള്‍ക്ക്
നിറയാനോ നില്‍കാതവനങ്ങു പോകുന്നു

ഭക്തദന്‍ കഷ്ടതയൊന്നുമേ അറിയാതെ
ഭാര്യയോ കഴിയുന്നു പുതിയ ഗൃഹത്തിലും
ദിവസങ്ങളോരോന്നു കൊഴിയുന്ന നേരത്ത്
ബാങ്കിലെ നിക്ഷേപം കൂടി വരികയും
ആഡംഭരത്തിന്റെ
ജീവിതനൌകയില്‍
ആസ്വാദനത്തിന്റെ ചിറകില്‍ പറക്കുന്നു
അറിയില്ലവള്‍ക്കാത്മ നാഥന്റെ വേദന
ഇല്ലില്ലറിയില്ല കണവന്റെ ജീവിതം
ഇല്ലില്ല തെല്ലും മനതാരിലെങ്ങുമേ
എങ്കിലും ചിലരുണ്ട് ഹൃദയത്തിനുള്ളില്‍
ഭക്തതന്‍ കഷ്ടത കുറയാനായ് പ്രാര്‍ഥിക്കും
ദൈവതം ആശ്രയം എന്നെന്നുമേ

Sunday, February 12, 2012

ഗൃഹാതുരത്വങ്ങള്‍


ജീവിതം നഗരത്തില്‍ വേഗത്തില്‍ നീങ്ങവേ
ജീവിതവാസരം സ്വപ്നത്തില്‍ മാത്രമെ -
ന്നാകുല ചിത്തരായ് ചിന്തിച്ചിരിക്കവേ
നഗരത്തിന്‍ സൌഹൃതം ഒത്തുകൂടുന്നേരം
സ്മരണതന്‍ നൌകയില്‍ സഞ്ചരിച്ചീ മനം

നാട്ടിലെ പച്ചയും നാല്പാമാരങ്ങളും
നാലുമണിക്കുള്ള പൂവിരിയുന്നതും
നല്ലൊരു മഞ്ഞക്കിളിതന്‍ കരച്ചിലും

നാട്ടുമാവില്‍ നിന്ന് കിട്ടുന്ന മാങ്ങയും
മാന്തളിര്‍ തിന്ന കുയിലിന്റെ നാദവും
മധുതിന്നു മതിവന്ന തൂക്കണാം കുരുവിയും
മാമ്പഴം തിന്നു മടുത്ത ദിനങ്ങളും
കളിവീട് കെട്ടിയതിനുള്ളിലെപ്പോഴും
മണ്ണ് കൊണ്ടുള്ളോരു ചോറും കറികളും
നമ്മുടെ നാടക, കഥകളി നടനവും
നാട്ടിലെ വിഷുവും, പെരുനാളുകളും,
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍

ഓണനിലാവും, ഓണത്തല്ലും
ഓണത്തപ്പന്‍ കുടവയര്‍ നിറയണ
പോലൊരു സദ്യക്കാര്‍ത്തി പിടി -
ച്ചോടി നടന്നൊരാ നാളുകളും
ഉപ്പേരികളും, ശര്‍ക്കരവരളികള്‍ ആവോളം
തിന്നാശക്കറുതി വരുത്തിയ നാളുകള്‍
ചതുരങ്കക്കളി, പകിടയുമഖിലം
ഊന്ജാലാട്ടോം, ഓണപ്പാട്ടിന്‍ താളലയങ്ങളും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍

പാടങ്ങള്‍ മഞ്ഞച്ച പാവാടയിട്ടതും
പാടവരമ്പത്തോടി കളിച്ചതും
പാടത്തിന്‍ കരയിലെ പട്ടം പറത്തലും
പാഴ്മരം, തോടുകള്‍, പച്ചവനങ്ങളും
പാറിപ്പറക്കുന്ന പഞ്ചവര്ണ തത്ത
പാതി പഴം തിന്നും പേര തത്തയും
പുള്ളോന്‍മാരുടെ പാട്ടിന്റെ രാഗവും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍

അമ്മതന്‍ വാല്സല്യമെന്നും കൊതിച്ചതും
അച്ഛന്റെ കഷ്ടത ധൈര്യം പകര്‍ന്നതും

അകമലര്‍ വാടിക്കരിഞ്ഞപ്പോളമ്മേടെ

ആലംബമാരാമമായി പകര്‍ന്നതും
ആശയാം പാശത്തെ കെട്ടിവലിച്ചതും
അല്ലതില്ലാതേവം നാളുകള്‍ പോയതും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍



Sunday, February 5, 2012

ഇരുപത്തിരണ്ടാം നൂറ്റാണ്ട്

ഒഴുകുന്ന നഗരം - 22 nd Century



മാറ്റങ്ങള്‍ മാറ്റങ്ങള്‍ എന്തിലും മാറ്റങ്ങള്‍
ഭൂമിയോ ചെറിയോരു പന്തായപോലെ
ചന്ദ്ര ഗ്രഹവും നമുക്കടുത്തായ പോലെ
മറുകര താണ്ടാന്‍ മണിക്കൂറു മാത്രം
സാഗരം പോലും നഗരങ്ങളാക്കും
ശൂന്യാകാശം പരീക്ഷണ ശാലകള്‍ ആക്കും
രാജ്യങ്ങളെല്ലാം മഹാ ശക്തികളാകും
നിമിഷങ്ങള്‍ കൊണ്ടു ഹനിക്കുന്ന ബോംബുകള്‍
എല്ലാം ആര്‍ജിച്ചു പൂജിക്കും രാജ്യങ്ങള്‍

കമ്പ്യൂട്ടര്‍ കൈകളില്‍ മൊബൈല്‍ പോലെ
കാണുന്നു കൈകളില്‍ ലോകത്തെയാകെ
കൈക്കുമ്പിളില്‍ ലോകം കണ്ണാടി പോലെ
മൊബൈല്‍ വെറും കളിപ്പാട്ടം പോലെ
ചാറ്റിങ്ങും ചീറ്റിങ്ങും പതിവു കാഴ്ച
കാണാം നമുക്കേവം നാളത്തെ ലോകം

രോഗങ്ങള്‍ മാറുന്നു ആയുസ്സ് കൂടുന്നു
രോഗികള്‍ സൌഖ്യം പ്രാപിക്കും വേഗം
സ്വയമോ പ്രതിരോധ ശക്തിയേ ഇല്ല
എങ്കിലും വൈദ്യന്മാര്‍ ആയുസ്സ് കൂട്ടും
എല്ലാം ചികിത്സതന്‍ നേട്ടങ്ങള്‍ മാത്രം
ഔഷദ വിദ്യതന്‍ സാങ്കേതികത്വം
വൈദ്യര്‍തന്‍ നേട്ടങ്ങള്‍ കൂടുന്നു നൂനം
രോഗികള്‍ ആശ്യാസം കൊള്ളുന്നു വെക്കം
കാശുള്ള കീശയോ കാലിയുമാകും

രാഷ്ട്രീയ നേതാക്കള്‍ കൊയ്യുന്നു ദ്രവ്യം
ദിനവും രജനിയും ജോലികള്‍ ചെയ്തു
കഷ്ടപ്പെടുന്നൊരു ജനജവര്ഗമപ്പോഴും
കാണും സ്വപ്‌നങ്ങള്‍ മനതാരിലപ്പോഴും

അഗതികള്‍, ആശ്രിതര്‍, ആലംബഹീനരും
ഭിക്ഷാന്‍ദേഹിയും, കൊടീശ്വര്‍ന്മാരും
പരപുരന്ജയ, പണ്ഡിത, പാമര
പത്രാസു കാട്ടും പാന്ഥനുമെല്ലാം
അന്നും ശയിക്കും ഇന്നത്തെ പോലെ
ലോകം ഗമിക്കും അപ്പോഴും മുന്നോട്ടു