Sunday, February 12, 2012

ഗൃഹാതുരത്വങ്ങള്‍


ജീവിതം നഗരത്തില്‍ വേഗത്തില്‍ നീങ്ങവേ
ജീവിതവാസരം സ്വപ്നത്തില്‍ മാത്രമെ -
ന്നാകുല ചിത്തരായ് ചിന്തിച്ചിരിക്കവേ
നഗരത്തിന്‍ സൌഹൃതം ഒത്തുകൂടുന്നേരം
സ്മരണതന്‍ നൌകയില്‍ സഞ്ചരിച്ചീ മനം

നാട്ടിലെ പച്ചയും നാല്പാമാരങ്ങളും
നാലുമണിക്കുള്ള പൂവിരിയുന്നതും
നല്ലൊരു മഞ്ഞക്കിളിതന്‍ കരച്ചിലും

നാട്ടുമാവില്‍ നിന്ന് കിട്ടുന്ന മാങ്ങയും
മാന്തളിര്‍ തിന്ന കുയിലിന്റെ നാദവും
മധുതിന്നു മതിവന്ന തൂക്കണാം കുരുവിയും
മാമ്പഴം തിന്നു മടുത്ത ദിനങ്ങളും
കളിവീട് കെട്ടിയതിനുള്ളിലെപ്പോഴും
മണ്ണ് കൊണ്ടുള്ളോരു ചോറും കറികളും
നമ്മുടെ നാടക, കഥകളി നടനവും
നാട്ടിലെ വിഷുവും, പെരുനാളുകളും,
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍

ഓണനിലാവും, ഓണത്തല്ലും
ഓണത്തപ്പന്‍ കുടവയര്‍ നിറയണ
പോലൊരു സദ്യക്കാര്‍ത്തി പിടി -
ച്ചോടി നടന്നൊരാ നാളുകളും
ഉപ്പേരികളും, ശര്‍ക്കരവരളികള്‍ ആവോളം
തിന്നാശക്കറുതി വരുത്തിയ നാളുകള്‍
ചതുരങ്കക്കളി, പകിടയുമഖിലം
ഊന്ജാലാട്ടോം, ഓണപ്പാട്ടിന്‍ താളലയങ്ങളും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍

പാടങ്ങള്‍ മഞ്ഞച്ച പാവാടയിട്ടതും
പാടവരമ്പത്തോടി കളിച്ചതും
പാടത്തിന്‍ കരയിലെ പട്ടം പറത്തലും
പാഴ്മരം, തോടുകള്‍, പച്ചവനങ്ങളും
പാറിപ്പറക്കുന്ന പഞ്ചവര്ണ തത്ത
പാതി പഴം തിന്നും പേര തത്തയും
പുള്ളോന്‍മാരുടെ പാട്ടിന്റെ രാഗവും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍

അമ്മതന്‍ വാല്സല്യമെന്നും കൊതിച്ചതും
അച്ഛന്റെ കഷ്ടത ധൈര്യം പകര്‍ന്നതും

അകമലര്‍ വാടിക്കരിഞ്ഞപ്പോളമ്മേടെ

ആലംബമാരാമമായി പകര്‍ന്നതും
ആശയാം പാശത്തെ കെട്ടിവലിച്ചതും
അല്ലതില്ലാതേവം നാളുകള്‍ പോയതും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍



1 comment:

  1. ഗൃഹാതുരത്വങ്ങള്‍ തന്നെ..

    ReplyDelete