Thursday, May 24, 2012

കുടുംബ പ്രാര്‍ഥന

പണ്ടൊരു കാലം പ്രാര്‍ഥനയെന്നൊരു
ചിട്ടയിലുള്ളോരിരവുകളധികം
അച്ഛനുമമ്മയുമെത്രതിരക്കാണെങ്കിലു
മക്ഷണമാത്രയിലുള്ളൊരു
പ്രാര്‍ഥനയെന്നോരാധ്യാനത്തില്‍
ഉത്തമ മാതൃക കാട്ടിക്കൊണ്ടാ
മക്കള്കെന്നും വഴിയായി നിന്നു
ചിട്ടകളനവധി, ചട്ടങ്ങള്ക്കോ
ഒട്ടും പഞ്ഞം കാന്മാനില്ലാ
തങ്ങിനെ പ്രാര്‍ഥന കേള്‍ക്കാമവിടെ

മക്കള്‍ പ്രാര്‍ഥന ചൊല്ലുന്നേരം
കല പില, ചല പില പാടില്ലവിടെ
കൃത്യതയുള്ളൊരു സമയത്തില്‍ ആ
വീട്ടില്‍ പ്രാര്‍ഥന ചൊല്ലീടേണം
മനമൊരുതപസ്സില്‍ പോയാല്‍ പിന്നെ
മാനസ സീമയില്‍ യാചനയായി
വീട്ടില്‍ പ്രാര്‍ഥന ചൊല്ലുന്നേരം
പലവിധ ചിന്തകള്‍ പാടില്ലെന്നും
രോഗം മാറാന്‍, പീഡകള്‍ മാറാന്‍
നല്ലൊരു ഗൃഹമായി മാറീടാനും
നിത്യ പ്രാര്‍ഥന ആയുധമായി
ട്ടാശിച്ചുള്ളോരെത്ര ദിനങ്ങള്‍
നമ്മുടെ പൂര്‍വികര്‍ മാതൃകയായി
ട്ടേവം സത്യം തന്നാണെന്നും

ഇന്നൊരു കാലം പ്രാര്‍ഥയെന്നൊരു
ചിട്ടകളിധികം കാണ്മാനില്ല
ചിന്തകളനവധി, ജോലികളനവധി
അച്ഛനുമമ്മയും എത്തീടാനോ
നല്ലൊരു പ്രാര്‍ഥന ചൊല്ലീടാനോ
ആര്‍ക്കും നേരം ഇല്ലേ ഇല്ല
ആര്ജിക്കുന്നൊരു പണവും ഒരുനാള്‍
ആശക്കൊത്തോരൈശ്യര്യത്തെ
തന്നില്ലെന്നു വരാമെന്നോരുനാള്‍
ചിന്തിക്കുന്നൊരു കാലം കാണാം
എന്നുമരൂപി, ശാന്തിയുമഖിലം
എന്നും സന്ധ്യക്കാകാം പ്രാര്‍ഥന

No comments:

Post a Comment