Monday, October 1, 2012

യേശുവിന്റെ കുഞ്ഞുപുഷ്പം

പാശ്ചാത്യനാടായ ലിസ്യുവിലൊരു നാളില്‍
തെരേസയെന്നൊരു ശിശു പിറന്നു
ഇളയവളായിപ്പിറന്നയാ കുഞ്ഞിന്റെ
മനസ്സില്‍ വിഹത്തിന്റെ വിത്തുണര്‍ന്നു
അകമലരുള്ളിലെ ആശകളെല്ലാമേ
അഖിലേശ്വരന്റെ വഴിക്ക് വിട്ടു
അകതാരിലെന്നുമൊരേയൊരു സ്വപ്നമാ
യാകുഞ്ഞു മനസ്സിലേക്കാവഹിച്ചു
താനൊരു പുഷ്പമായ് വിടരേണമാനല്ല
സൂര്യനില്ലാത്തൊരാ നാട്ടില്‍ നീളെ
താനാരുമല്ലിവിടെന്നു നിനച്ചതും
തന്‍പേരു കീര്‍ത്തിയിലാകരുതെന്നതും
ആ കുഞ്ഞു മാനസ സ്വപ്നമായി
എങ്കിലുമീ ലോക മാനുഷരെല്ലാരും
ആ കീര്‍ത്തി കേട്ട് കേട്ടാനന്ദിച്ചു

എത്രയോ സാഹിത്യമുകുളങ്ങള്‍ തീര്‍ത്തൊരാ
കുഞ്ഞു തെരേസതന്‍ മാനസത്തില്‍
പുഷ്പങ്ങള്‍ വര്‍ഷിച്ച പരിശുദ്ധാത്മാവിന്റെ
കൈവിരല്‍ സ്പര്‍ശങ്ങളേറ്റു വാങ്ങി
വിനീതയായൊരു കുഞ്ഞു പുഷ്പം
കുരിശു ചുമന്നൊരു ദീന നാള്കള്‍
രോഗങ്ങള്‍ വന്നതോ രക്തം പോലെ
പുഷ്പങ്ങളായവളതേറ്റു വാങ്ങി

അരുണനാം  നിറദീപമുള്ളില്‍  തിളങ്ങുന്ന
പനിനീര്‍ പൂവിന്ടനുഗ്രഹങ്ങള്‍
നാകലോകത്തു നിന്നെന്നും വര്ഷിക്കൂ
യേശുവിന്‍ കുഞ്ഞായ പുഷ്പമേ നീ
ചെറുപുഷ്പമായൊരു പാവനദീപമേ
അടിയങ്ങള്‍ക്കെന്നും വഴിയാകണേ
പനിനീര്‍ പൂക്കളെ വര്ഷിച്ചീടണേ
അന്ധകാരത്തിന്റെ ശക്തിനീക്കാന്‍

No comments:

Post a Comment